2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

പേരില്ലാത്തത്

പേരില്ലാത്തത്
________________

നഷ്ട്ട സ്വപ്നങ്ങളെ തീയിട്ടു മൂടണം
അവഗണന ചൂടില്‍ കരിഞ്ഞങ്ങു പോകണം
പ്രണയം നിശബ്ദമായ്‌,
കൊടുംകാറ്റ് തീര്‍ക്കണം
വിരഹം തറഞ്ഞങ്ങ് കേറണം ഹൃദയത്തില്‍
ചോര പോടിയണം,കരളു വേവണം
കണ്ണ് നീറണം കനല്‍കാറ്റ് വീശണം.

കണ്ണിലെ പേമാരി പെയ്തങ്ങു തീരണം
തീയ്യാളണം ,വിദ്വെഷമുയരണം
കണ്ണിലെച്ചോര കഴുകി കളയണം

പേശികളില്‍ സ്നേഹത്തിന്‍
നീരുറവ വറ്റണം
കൈതോക്കെടുക്കണം
തിര നിരച്ചീടണം
അഥമന്റെ നെഞ്ചിലെ
ചോര പോടിയണം, കണ്ണ് ചൂഴണം
കാരിരുമ്പിന്റെ കരളു പറിക്കണം

ഒരു തിര നിനക്കായി
മാറ്റി വച്ചീടണം
തോടുക്കണം മസ്തിഷ്ക്ക
മകുടംപിളര്‍ക്കണം

സ്മരണയ്ക്ക് മുന്നില്‍ വിതുമ്പി
നില്‍ക്കുന്നോരീ ജനതയ്ക്ക്
മുന്നില്‍ കരിന്തിരി കത്തണം
അത് പിന്നെ തീയായി
പന്തങ്ങളെറണം
കാടുകളിലഗ്നിയുടെ
സംഹാരമാടണം

മഴ വരും വീണ്ടുമീ
കൊടും - തീയ്ക്ക് മുകളിലായ്‌
ബലിതര്‍പ്പണത്തിന്റെ
ഗന്ധമായി

കൈകള്‍ കോര്‍ക്കണമീ കുഞ്ഞു
വിപ്ലവ ജ്വാലയെ കാക്കണം കരുതിനാലെ
എഴുതണംചോരകൊണ്ടീ ലോക പുസ്തക-
താളിലൊരു നെറിവിന്റെ വിജയ ഗാഥ

കെടുതികളില്‍ പെയ്യുന്ന
മഴ പോലെ നാളത്തെ
ഓര്‍മയ്ക്ക് മുന്നില്‍ നിറഞ്ഞു പെയ്യാം

തലമുറകളലമുറകളറിയാതെ
പോവുന്ന നാളേക്ക് വേണ്ടി ചരിത്രമാകാം..........