2011, മാർച്ച് 8, ചൊവ്വാഴ്ച
2011, മാർച്ച് 1, ചൊവ്വാഴ്ച
കഞ്ഞിയില്‍ വീണ പാറ്റ
കഞ്ഞിയില്‍ വീണ പാറ്റ
കുറേ കാലമായി തെറ്റാലി പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യാപക പരാതി ഉയര്‍ന്നു വന്നിരിക്കുന്നു. "എന്തുവാടെയ് ഡബര്‍ ബാന്‍ഡ് പൊട്ടിയോ" എന്ന് വരെ ചോദ്യങ്ങളുയര്‍ന്നു.കോളേജിലെ രാഷ്ട്രീയ കലുഷിതമായ അവസ്ഥകളില്‍ പോലും തെറ്റാലി മൌനം പാലിച്ചതെന്തേ അഥവാ നിന്‍റെ നാക്കിറങ്ങി പോയോടാ എന്ന് വേറൊരു കൂട്ടര്‍. എന്തായാലും തെറ്റാലി ഒരു ചിതല്‍ പുറ്റിലായിരുന്നു എന്ന കാര്യം അല്പം ജാടയോടു കൂടി തന്നെ പറയട്ടെ ,
പുതിയ ചിന്തകളും പുതിയ ഉന്മേഷവുമായി തെറ്റാലി വീണ്ടും....
അങ്ങനെ ഇരിക്കുമ്പോഴാണ് മുകളില്‍ പറഞ്ഞ തരത്തിലുള്ള യാതൊരു ജാടയുമില്ലാത്ത നമ്മുടെ ഒരു സുഹൃത്ത് രണ്ട് കള്ളാസു കഷ്ണവുമായി വന്ന്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞത്. അവന്‍ മനോരമയും മാതൃഭുമിയുമൊക്കെ (ദേശാഭിമാനിയും ) കൊട്ട കണക്കിന് വായിക്കുന്നവനായത് കൊണ്ട് ഞാന്‍ ഒന്ന് സംശയിച്ചു, അല്ല .. അല്ലേയല്ല ,ഇത് അവന്‍ തന്നെ പടച്ചതാണ്.രണ്ടു കിടിലന്‍ സംഭവങ്ങള്‍. ഇത് കഥയാണോ കവിതയാണോ അതോ ജീവിതത്തില്‍ നിന്ന് ചൊരണ്ടി എടുത്തതാണോ എന്നൊന്നും തെറ്റാലിക്കറിയില്ല.
ക്ഷമിക്കണം ,ഇതിന്‍റെ പിന്നില്‍ ബി.കോമിലെ നിധീഷാണെന്ന കാര്യം ചത്താലും ഞാന്‍ പറയില്ല, ഈ കാണുന്നത് അവന്‍റെ പടവുമല്ല....
സംഭവം നമ്പര്‍ 1 ;
കഞ്ഞിയില്‍ വീണ പാറ്റ
നഗരം നഗരം മഹാസാഗരം എന്ന്‍ എവിടെയോ കേട്ടത് ഞാന്‍ ഓര്‍ക്കുന്നു. അതുപോലൊരു നഗരത്തില്‍ എത്തിപെട്ടതാണ് ഇദ്ദേഹം (?)
എത്തിപ്പെട്ട സ്ഥലത്തെ പറ്റി സാമാന്യമായ ബോധം ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍ . നഗരത്തിന്‍റെ പേര് പ്രസക്തമല്ല .അത് കൊണ്ട് സൂചിപ്പിക്കുന്നുമില്ല. ട്രെയിന്‍ ഇറങ്ങിയ ഇദ്ദേഹം സ്റ്റേഷന്‍റെ പുറത്തേക്കു നടന്നു. ഇദ്ദേഹത്തിന്‍റെ ഇരു വശങ്ങളില്‍ കൂടിയും കുറേ മനുഷ്യര്‍ കടന്നു പോയി. എന്താണിത്ര ധൃതി? ഈ വണ്ടിയല്ലെങ്കില്‍ മറ്റൊന്ന്‍!
പുറത്തിറങ്ങി. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല, ഒരു ഇരമ്പല്‍ കേട്ടു.ട്രെയിന്‍ റോഡു മാര്‍ഗം വരുന്നതാണോ? തലയ്ക്കു മുകളില്‍ കൂടി ആ യന്ത്ര പക്ഷി മൂളികൊണ്ട് പോയതായിരുന്നു.എന്താണതിന്‍റെ വലിപ്പം ,എന്താണ് ശബ്ദം !!! അത്ഭുദം!!
അങ്ങനെ അത്ഭുദ വിവശനായി ഇദ്ദേഹം അടുത്ത് കണ്ട ബസ് സ്റ്റോപ്പില്‍ നിന്ന്.ആരോടാണ് വഴി ചോദിക്കേണ്ടത്?എല്ലാ മനുഷ്യരും മൊബൈല്‍ ഫോണെന്ന മാരണത്തെ ഉപയോഗിക്കുന്ന തിരക്കിലായിരുന്നു. പാവം ഒരു തെരുവ് പട്ടിക്കു മാത്രം മൊബൈല്‍ ഫോണ്‍ ഇല്ല. അടുത്ത് നിന്നിരുന്ന ഒരാളോട് വഴി ചോദിച്ചു.മൊബൈല്‍ ഉപയോഗിക്കുന്ന തിരക്കിനിടെ അയാള്‍ ഒരിടത്തേക്ക് വിരല്‍ ചൂണ്ടി.ഒരു ഇരു നില കെട്ടിടം.അതില്‍ വലിയ അക്ഷരത്തില്‍ 'BAR ' എന്ന് എഴുതിയിരുന്നു. ഇദ്ദേഹം തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.ഫലമുണ്ടായില്ല .അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീ അടുത്ത് വന്നത്. അവര്‍ ദയവു ചെയ്ത് അഞ്ചു രൂപ തരാന്‍ ആവശ്യപെട്ടു. ബസിനു കൊടുക്കാന്‍ ചില്ലറ ഇല്ലത്രെ. പിശുക്കനായ ഇദ്ദേഹം അഞ്ചു രൂപ കൊടുത്തു.അവര്‍ നന്ദി പറഞ്ഞു കൊണ്ട് വേഗം പോയി.
ഇദ്ദേഹം ഒരു ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടക്കാന്‍ തുടങ്ങി . അവിടെ ആര്ക്കെങ്ങിലും സഹായിക്കാന്‍ കഴിഞ്ഞേക്കും.അവിടെ നേരത്തെ തന്‍റെ അഞ്ചു രൂപ വാങ്ങിയ സ്ത്രീ നില്‍ക്കുന്നു. എന്റെ സൂഷ്മ പരിശോധനയില്‍ മനസിലായി , അവര്‍ മറ്റൊരാളുടെ പക്കല്‍ നിന്ന് പണം വാങ്ങുകയാണെന്ന്.
ഏകദേശം ഒരു മണിക്കൂര്‍ ആ സ്ത്രീയെ പിന്തുടര്‍ന്നു.അവരുടെ തൊഴില്‍ ഇതാണെന്നും മനസിലാക്കി.അവസാനം ഇനിയൊരാളെ അവര്‍ പറ്റിക്കരുത് എന്ന് കരുതി ഇദ്ദേഹം അവരുടെ അടുത്ത് ചെന്നു.
എന്നിട്ട് പറഞ്ഞു "ഇപ്പോള്‍ കാറിനു പോകാനുള്ള രൂപയായില്ലേ ?ഞാനൊരു കാറ് വിളിച്ചു തരട്ടെ ?".
അവര്‍ ഇദ്ദേഹത്തെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് ബഹളം വെക്കാന്‍ തുടങ്ങി .നാല് ദിക്കില്‍ നിന്നും ജനം ഒഴുകി എത്തുന്നത് ഇദ്ദേഹമറിഞ്ഞു.
പിന്നെന്തുണ്ടായെന്നു നിങ്ങള്‍ ഊഹിച്ചു കൊള്ളൂ...
(അ)ശുഭം .......
N . B :1 ) അദ്ദേഹമാണോ ഇദ്ദേഹം എന്ന് ചോദിക്കരുത്
2 )കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണോ അല്ലയോ എന്നും ചോദിക്കരുത്
3 )ഈ രക്തത്തില്‍ തെറ്റാലിക്ക് പങ്കില്ല. അത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മേല്പറഞ്ഞ അജ്ഞാതനെ ബന്ധപ്പെടുക ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)